രാജ്യത്തെ സാമ്പത്തിക സ്ഥിതി തകര്‍ച്ചയിലാണ്. പോതുമേഖല സ്ഥാപനങ്ങള്‍ നഷ്ട്ത്തിലാകുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുകൊണ്ടല്ല അതിനെ പുനരുദ്ധരിപ്പിക്കേണ്ടത്. എന്തിനായിരുന്നു നോട്ട് നിരോധനം. തൊഴിലില്ലായ്മയും പണപ്പെരുപ്പവും കൂടി വരുന്നു. രാജ്യത്തിന്‍റെ ജനാധിപത്യ സ്വഭാവം തന്നെ ഇല്ലാതാവുകയാണ്. അതിന് ഉദാഹരണമാണ് കാര്‍ഷിക ബില്‍ പാസാക്കി പിന്നീട് വലിയ പ്രക്ഷോഭമുണ്ടായപ്പോൾ പിന്‍വലിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്‌ചാതുരി സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കും ഹൃദയശൂന്യതയ്‌ക്കുമുള്ള പ്രായശ്ചിത്തമായി മാറുകയാണ്. അതിഥിത്തൊഴിലാളികളുടെ പലായന ദൃശ്യങ്ങൾ സൃഷ്ടിക്കുന്ന ക്ഷോഭത്തെ മരവിപ്പിലൂടെ സർക്കാർ മറികടക്കുകയാണ്